"ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി..................." "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം..........." "ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാ ണെ ന്നാത്മാവിലായിരം സൗരമണ്ഡലം......." "കരിയിൻമേൽക്കുന്നു നിന്നു ചലിപ്പു താന്തകർഷകൻ: അവന്റെ കട്ടിനിഴലുണ്ടെന്റെ മാനസഭിത്തിയിൽ .......” "തോക്കിനും വാളിനും വേണ്ടി ച്ചെലവിട്ടോരിരിന്ബുകൾ ഉരുക്കി വാർത്തെടുക്കാവൂ ബലമുള്ള കലപ്പകൾ........" “ആശിപ്പെനീ ഭൂമിനന്നാ ക്കിടുവാനെങ്കിലാദ്യമായ് എന്നിലുള്ള കളങ്കത്തെക്കഴുകിക്കളയാവൂഞാൻ……………………”“നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ ഇതാണഴകി, തേ സത്യം ഇതുശീലിയ്കൽ ധർമ്മവും……………………”“കുട്ടികളയ്യാ നിർവൃതി പെയ്യും കുട്ടികളല്ലോ ദൈവങ്ങൾ……………………”“എന്റെയല്ലെന്റെ യല്ലിക്കൊന്ബനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ. ……………………”“ആവോ തമസ്സാൽത്തള്ളരുമെൻ നേത്രത്തിലാവി൪ഭവിക്കുന്ന കണ്ണുനീരേ നിയാവാമിജ്ജഢബ്രഹ്മാന്ണ്ടകോടിയിൽ ജീവാതു കുത്തിയിടുന്ന സൂര്യൻ. ……………………”“നിന്നെക്കൊന്നവർ കൊന്നുപൂവേ തന്നുടെ തന്നുടെ മോക്ഷത്തെ. ……………………”“എല്ലാവരും ദു:ഖിത, രാരെയും നാം തലോടുകീ, പ്പാഴ്പ്പനയോലയെന്ന്യേ എന്മാക്കളേ, പൈതൃകമായി നേടി വെയ്പ്പീല നിങ്ങൾക്കൊരു ചുക്കുമച്ഛൻ.……………………”